പെരുവല്ലൂർ : പേനകം കിഴക്ക് കോൾപ്പടവിലെ ബണ്ടുകളും തോട്ടുവരമ്പുകളും പൊട്ടിച്ചതോടെ ആശങ്ക വിട്ടുമാറാതെ കർഷകർ . മഴയിൽ വെള്ളംകയറി 150 ഏക്കറിലെ കൃഷിയാണ് .നശിച്ചത് . വീണ്ടും കൃഷിയിറക്കണമെങ്കിൽ പൊട്ടിച്ച ബണ്ടുകളും വരമ്പുകളും നന്നാക്കേണ്ടി വരും. പക്ഷേ വീണ്ടും വെള്ളക്കെട്ട് ഉണ്ടായാൽ കൃഷിയിറക്കിയ പാടശേഖരത്തിലേക്ക് വെള്ളം ഒഴുക്കിവിടുമോ എന്ന ആശങ്കയിലാണ് കർഷകർ . കൃഷി വകുപ്പ് അധികൃതർ ഈ വിഷയത്തിൽ ഇടപെട്ട് ശാശ്വതപരിഹാരം കാണണമെന്ന് കർഷകർ ആവശ്യപ്പെട്ടു . എന്നാൽ മഴയിൽ അന്നകര - കോക്കൂർ മേഖലയിലെ വീടുകളിൽ വെള്ളം കയറിയിരുന്നുവെന്നും വെള്ളം ഒഴിഞ്ഞുപോകാൻ വേണ്ടിയുമാണ് പാടശേഖരത്തിനോട് ചേർന്നുള്ള മണൽചാക്കുകൾ നീക്കിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ പറഞ്ഞു

No comments:
Post a Comment